Sunday, November 19, 2023

Narayaneeyam - Dasakam 13

Narayaneeyam - Dasakam 13
 
ദശകം 013
http://ramayanam.guruvayoor.com/Sree%20Narayaneeyam/013%20Narayaneeyam.mp3
4m 26s
 

Narayaneeyam-13
ഹിരണ്യാക്ഷ വധം 

Narayaneeyam-13.1
हिरण्याक्षं तावद्वरद भवदन्वेषणपरं
चरन्तं सांवर्ते पयसि निजजङ्घापरिमिते
भवद्भक्तो गत्वा कपटपटुधीर्नारदमुनि:
शनैरूचे नन्दन् दनुजमपि निन्दंस्तव बलम्

hiranyakha tāvadvarada bhavadanvehaapara

charanta sāṅvarte payasi nijajaghāparimite

bhavadbhakto gatvā kapaapaudhīrnāradamuni

śanairūche nandan danujamapi nindanstava balam


Oh! Lord, giver of abundant boons, your ardent devotee sage Narada who is adept in doing even any conniving acts to aid your missions, went to see the Asura, Hiranyaksha. He was in search of thee to pick up a fight. Narada praised the gigantic Asura for whom the water of the deluge was just enough to reach his knees. Narada vilified the Lord’s prowess to please the Asura and slowly stated the following:

ഹിരണ്യാക്ഷം താവദ് വരദ ഭവദന്വേഷണപരം

ചരന്തം സാംവർത്തേ പയസി നിജ ജങ്ഘാ പരിമിതേ

ഭവദ്ഭക്തോ ഗത്വാ കപടപടുധീർനാരദമുനി:

ശനൈരൂചേ നന്ദൻ ദനുജമപി നിന്ദം സ്തവബലം                        (1)


അല്ലയോ വരദായക പ്രഭുവേ, ഭഗവാനേ, നിന്തിരുവടിയിൽ അതീവ ഭക്തിയുള്ള, എന്നാൽ ഭഗവദിച്ഛ നടപ്പിലാക്കാൻ കപടവിദ്യ ഉപയോഗിക്കാൻ സമർത്ഥനായ നാരദൻ, ഹിരണ്യാക്ഷനെ ചെന്നുകണ്ടു. അവിടുത്തെ തിരഞ്ഞുനടക്കുന്നവനും, കേവലം തന്റെ കാൽമുട്ടിനു താഴെ മാത്രമാഴമുള്ള പ്രളയജലത്തിൽ സഞ്ചരിക്കുന്നവനുമായ ഹിരണ്യാക്ഷനെ സ്തുതിച്ചും അതിശക്തനായ ഭഗവാന്റെ മഹാപ്രഭാവത്തെ നിന്ദിച്ചും നാരദൻ സാവധാനത്തിൽ ഇങ്ങിനെ പറഞ്ഞുവല്ലോ.

കേവലം തൻ കാൽമുട്ടിന്നു താഴെമാത്രമാഴമുള്ള പ്രളയജലത്തിൽ യുദ്ധം ചെയ്യാനങ്ങയെത്തേടി

നടന്നലഞ്ഞ ഹിരണ്യാക്ഷനെ ഭക്തനെങ്കിലും 

ഭഗവദിച്ഛയ്ക്കായ് കപടവിദ്യാപടു നാരദൻ 

ചെന്നുകണ്ടും സ്തുതിച്ചും അതിപ്രഭാവവാനാം

ഭഗവാനെ നിന്ദിച്ചുചൊല്ലിയും മെല്ലെയുണർത്തിച്ചൂ

അസുരനാമവനോടൊരേഷണി !                                         (1)  

  

Narayaneeyam-13.2

स मायावी विष्णुर्हरति भवदीयां वसुमतीं
प्रभो कष्टं कष्टं किमिदमिति तेनाभिगदित:
नदन् क्वासौ क्वासविति स मुनिना दर्शितपथो
भवन्तं सम्प्रापद्धरणिधरमुद्यन्तमुदकात्

sa māyāvī vihurharati bhavadīyāṁ vasumatīṁ

prabho kaṣṭa kaṣṭa kimidamiti tenābhigadita

nadan kvāsau kvāsaviti sa muninā darśhitapatho

bhavanta samprāpaddharaidharamudyantamudakāt


“What a pity! What a pity! This is a terrible state of affairs. The earth under your command is being snatched away by that magician Vishnu”. Hearing this, the Asura shouted, “Where is that guy? Where is he?”. Then he followed the path shown by sage Narada and approached the Lord who was in the guise of a boar carrying the globe on its tusk, coming out of the water. 

സ മായാവീ വിഷ്ണുർഹരതി ഭവദീയാം വസുമതീം

പ്രഭോ, കഷ്ടം കഷ്ടം കിമിദമിതി തേനാഭിഗദിത:

നദൻ ക്വാസൗ ക്വാസൗ ഇതി സ മുനിനാ ദർശിതപഥോ

ഭവന്തം സംപ്രാപദ്ധരണിധരം ഉദ്യന്തമുദകാത്                            (2)


"പ്രഭോ! കഷ്ടം, കഷ്ടം, ഇതെന്തൊരു അവസ്ഥയാണെന്ന് നോക്കൂ. ആ മായാവിയായ വിഷ്ണു, അങ്ങയുടെ അധീനതയിലുള്ള ഭൂമിയെ ഇതാ കൊണ്ടുപോകുന്നു." ഇതു കേട്ട്  “അവൻ എവിടെ? എവിടെ?” എന്ന് ആദരവില്ലാതെ അലറി ചോദിച്ച് ഹിരണ്യാക്ഷൻ മഹർഷി കാണിച്ചു കൊടുത്ത വഴിയിലൂടെ ജലത്തിൽ നിന്നും ഭൂമിയെ വഹിച്ചുകൊണ്ട്  ഉയർന്നു വരുന്ന വരാഹമൂർത്തിയായ നിന്തിരുവടിയുടെ സമീപത്തേക്ക് ധൃതിയിൽ എത്തിച്ചേർന്നു.

"കഷ്ടം! കഷ്ടം! കണ്ടാലുമവസ്ഥകൾഅങ്ങടക്കിവാഴും

ഭൂമിയെ മഹാമായാവിയാം വിഷ്ണു കട്ടു കൊണ്ടതാ 

പോകുന്നുവല്ലോ" ഏവം കേട്ടതി ക്രുദ്ധനായ് 

"അവനെവിടെയെവിടെ" യെന്നാക്രോശിച്ചു 

ഹിരണ്യാക്ഷൻമാമുനി കാട്ടിയ വഴിയിലൂടെ

ഝടിതിയിൽ  വസുധയെ തേറ്റയിലുയർത്തി,

ജലധിയിലുയർന്ന വരാഹമൂർത്തിയാം ഭഗവാന്റെ സവിധമെത്തി നിന്നൂ, അത്യനാദരപൂർവ്വം.                          (2)

   
Narayaneeyam-13.3

अहो आरण्योऽयं मृग इति हसन्तं बहुतरै-
र्दुरुक्तैर्विध्यन्तं दितिसुतमवज्ञाय भगवन् 
महीं दृष्ट्वा दंष्ट्राशिरसि चकितां स्वेन महसा
पयोधावाधाय प्रसभमुदयुङ्क्था मृधविधौ 

aho ārayo'ya mga iti hasanta bahutarai

duruktairvidhyanta ditisutamavajñāya bhagavan

mahīṁ dṛṣhvā daṁṣṭrāśirasi chakitāṁ svena mahasā

payodhāvādhāya prasabhamudayukthā mdhavidhau

“Shame! Shame! How come the great sage directed me to this wild animal!” uttered Hiranyaksha in a voice of disdain. He spewed harsh words and tried to insult the Lord. Bhagavan ignored him in contempt and attended to the Globe, Bhumi Devi, who was trembling in fear, sitting at the tip of His tusk. The Lord installed the earth firmly in the water, establishing a system for it so that it would not submerge in the water anymore. Then he got himself ready to fight with the Asura.

അഹോ ആരണ്യോfയം മൃഗ ഇതി ഹസന്തം ബഹുതരൈ:

ദുരുക്തൈർവിധ്യന്തം ദിതിസുതമവജ്ഞായ ഭഗവൻ,

മഹീം ദൃഷ്ട്വാ ദംഷ്ട്രാശിരസി ചകിതാം സ്വേന മഹസാ

പയോധാവാധായ പ്രസഭമുദയുങ്ക്ഥാ മൃധവിധൗ                           (3)


"കഷ്ടം, ഈ കാട്ടുമൃഗത്തെയാണല്ലോ മഹാനായ നാരദമുനി എനിക്ക് കാണിച്ചു തന്നത്" എന്നു ഹിരണ്യാക്ഷൻ പരിഹസിക്കയും മറ്റ് നിന്ദോക്തികൾ പറഞ്ഞ് ഭഗവാനെ വേദനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭഗവാനാകട്ടെ  അസുരനോടുള്ള അവജ്ഞയോടെ തന്റെ തേറ്റമേൽ ഇരുന്നു പേടിച്ചു വിറയ്ക്കുന്ന ഭൂമിയെ കണ്ടിട്ട് സ്വപ്രഭാവം കൊണ്ട് സമുദ്രജലത്തിൽ സ്ഥിരമായി ഉറപ്പിച്ചു നിർത്തി. എന്നിട്ട് നിന്തിരുവടി ക്ഷണത്തിൽ അസുരനോടു് യുദ്ധം ചെയ്യാൻ തയ്യാറായി.

"അഹോ കഷ്ടം!  കഷ്ടം! നാരദമുനിയെന്നെ കാണിച്ചതീ 

നികൃഷ്ടനാം  വെറും കാട്ടുമൃഗത്തെ" എന്നപഹസിച്ചു

ഹിരണ്യാക്ഷൻപിന്നെയും നിന്ദിച്ച,വനേറ്റവും ഭഗവാനെ.

അസുരനിഗ്രഹ,രണത്തിനായ് പുറപ്പെടുംമുൻപ് ഭഗവാൻ 

അവനെത്തീരെയവഗണിച്ചും സ്വപ്രഭാവത്തിലൂക്കോടെയും  

തൻ തേറ്റമേലിരുന്നു ഭയന്നു വിറയ്ക്കും വസുധയെ 

ഉറപ്പിച്ചു നിർത്തീ കലുഷമാം ജലധിയിൽ ദൃഢം, ജവം.           (3)



Narayaneeyam-13.4

गदापाणौ दैत्ये त्वमपि हि गृहीतोन्नतगदो
नियुद्धेन क्रीडन् घटघटरवोद्घुष्टवियता
रणालोकौत्सुक्यान्मिलति सुरसङ्घे द्रुतममुं
निरुन्ध्या: सन्ध्यात: प्रथममिति धात्रा जगदिषे

gadāpāṇau daitye tvamapi hi ghītonnatagado

niyuddhena krīḍan ghaaghaaravodghuṣṭaviyatā

raṇālokautsukyānmilati surasaghe drutamamu

nirundhyāḥ sandhyāta prathamamiti dhātrā jagadie

The Asura was carrying a mace to fight and the Lord also had a divine mace in his hand. The ‘ghat, ghat’ sound of the maces colliding attracted scores of divine beings, Devas, and they lined up in the sky to witness the mighty warfare. The Lord took the fight as a divine play and pretended to be enthused in it. “Lord, please kill the demon soon, before the twilight.” Lord Brahma pleaded.

(Twilight time is lucky for the Asuras and that is why Brahma asked the Lord in the guise of the boar to kill the Hiranyaksha before that time.) 

ഗദാ പാണൗ ദൈത്യേ ത്വമപി ഹി ഗൃഹീതോന്നതഗദോ

നിയുദ്ധേന ക്രീഡൻ ഘടഘടരവോദ്ഘുഷ്ട വിയതാ

രണാലോകൗത്സുക്യാന്മിലതി സുരസംഘേ ദ്രുതമമും

നിരുന്ധ്യാ: സന്ധ്യാത: പ്രഥമമിതി ധാത്രാ ജഗദിഷേ                     (4)


ഗദാപാണിയായി വന്ന അസുരനെ എതിർക്കാൻ ഭഗവാനും വലിയൊരു ഗദയുമായി നിന്നു. ആകാശത്ത് ഗദായുദ്ധത്തിന്റെ ഘടഘടാരവം മുഴങ്ങിയത് കേട്ട് രണക്കാഴ്ച കാണാൻ ഉൽസുകരായി ദേവവൃന്ദം നിരന്നുനിന്നു. വെറുമൊരു കളിയെന്നമട്ടിൽ യുദ്ധോത്സുകനായി നിന്ന ഭഗവാനോട് "അവിടുന്ന് സന്ധ്യയ്ക്ക് മുൻപേ പെട്ടെന്ന് തന്നെ അസുരനെ വധിച്ചാലും" എന്ന്  ബ്രഹ്മാവ് അപേക്ഷിച്ചു.

(സന്ധ്യാസമയം ആയാൽപ്പിന്നെ അത് അസുരൻമാർക്ക് അനുകൂലമായേക്കും എന്നതുകൊണ്ടാണ് ബ്രഹ്മാവ് ഇപ്രകാരം അഭ്യർത്ഥിച്ചത്.)

ഭീമാകാരം ഗദയുമായ് പോരിന്നുവന്നവനെയെതിർക്കാൻ 

അതിലും വലിയൊരു ഗദ കയ്യിലെടുത്തൂ ഭഗവാനതിദ്രുതം. 

ആയുധങ്ങൾ ആഞ്ഞടിക്കും ഘടഘടാരവം കേട്ടു വിണ്ണവർ

ഔത്സുക്യമോടെ ഘോഷം കണ്ടു വാനിൽ നിരന്നുനിൽക്കേ. 

"ക്ഷണത്തിൽ കൊന്നാലുമിവനെ സന്ധ്യയ്ക്ക് മുൻപുതന്നെ"

എന്നർത്ഥിച്ചുവരാഹരൂപിയായ്  യുദ്ധകുതുകിയെന്നപോൽ

ലീലപൂണ്ടവിടെ വിളങ്ങും ഭഗവാനോടപ്പോൾ വിരിഞ്ചൻ.         (4)

   

Narayaneeyam-13.5

गदोन्मर्दे तस्मिंस्तव खलु गदायां दितिभुवो
गदाघाताद्भूमौ झटिति पतितायामहह! भो:
मृदुस्मेरास्यस्त्वं दनुजकुलनिर्मूलनचणं
महाचक्रं स्मृत्वा करभुवि दधानो रुरुचिषे

gadonmarde tasmīnstava khalu gadāyāṁ ditibhuvo

gadāghātādbhūmau jhaiti patitāyāmahah bho

mdusmerāsyastva danujakulanirmūlanachaa

mahācakra smtvā karabhuvidadhāno rurucie

In that mace duel, even the Lord’s weapon fell down getting hit by the Asura’s mace which made the Lord smile. He immediately thought of his divine Sudarshan Chakra, the great discus, and it reached his hands in no time. The Lord’s enchanting form standing there carrying the Chakra was an auspicious sight to behold. 

ഗദോന്മർദ്ദേ തസ്മിം സ്തവ ഖലു ഗദായാം ദിതിഭുവോ

ഗദാഘാതാദ് ഭൂമൗ ഝടിതി പതിതായാമഹഹ, ഭോ

മൃദു സ്മേരാസ്യസ്ത്വം ദനുജകുല നിർമ്മൂലനചണം

മഹാചക്രം സ്മൃത്വാ കരഭുവി ദധാനോ രുരുചിഷേ                         (5)


ആ ഗദായുദ്ധത്തിൽ പെട്ടെന്ന് ഭഗവാന്റെ കയ്യിലെ ഗദ അസുരന്റെ ഗദാഘാതം കൊണ്ടു നിലത്ത് വീണപ്പോൾ നിന്തിരുവടി മൃദുമന്ദഹാസം പൊഴിച്ചു. അഹോ! ആശ്ചര്യം തന്നെ.  എന്നാൽ സ്മരിച്ച മാത്രയിൽ അസുരകുല നിർമ്മാർജ്ജനത്തിന് പ്രസിദ്ധമായ മഹാചക്രം നിന്തിരുവടിയുടെ കയ്യിൽ എത്തിച്ചേർന്നു. ചക്രപാണിയായി ഭഗവാൻ അവിടെ അത്യന്തശോഭയോടെ നിലകൊണ്ടു.

ഗദായുദ്ധേ ഭഗവൻ! തവ കരങ്ങളിൽ നിന്നയ്യോ

വീണൂ, ഭൂമിയിലായുധം അസുര താഡനത്താൽ.

വിരിഞ്ഞിതു മന്ദഹാസം  മുഖകമലത്തിലപ്പോൾ 

അത്യദ്ഭുതം!  സ്മരണമാത്രയിലങ്ങേ കരങ്ങളിലെത്തീ  

സുദർശന  മഹാചക്രം, അസുരനിഗ്രഹകാരകം.    

ജാജ്വല്യമായ്ത്തിളങ്ങീ, ചക്രപാണിയായ് ശ്രീഹരി.                (5)


Narayaneeyam-13.6

तत: शूलं कालप्रतिमरुषि दैत्ये विसृजति
त्वयि छिन्दत्येनत् करकलितचक्रप्रहरणात् 
समारुष्टो मुष्ट्या स खलु वितुदंस्त्वां समतनोत्
गलन्माये मायास्त्वयि किल जगन्मोहनकरी: 

tata śūla kālapratimaruhi daitye visjati

tvayi chindatyenat karakalitachakrapraharanāt

samāruṣṭo muṣṭyā sa khalu vitudastvāṁ samatanot

galanmāye māyāstvayi kila jagannmohanakarīḥ

Then the Asura hurled a spear furiously towards the Lord which was broken into pieces by the Lord’s Chakra. Then Hiranyaksha started hitting the Lord with his fist to inflict pain and showed several of his conniving magic tricks on the Lord to inflict pain, not knowing that the Lord is beyond all such Mayas.

തതഃ ശൂലം കാലപ്രതിമരുഷി ദൈത്യേ വിസൃജതി

ത്വയിച്ഛിന്ദത്യേനത് കരകലിതചക്ര പ്രഹരണാത്

സമാരുഷ്ടോ മുഷ്ട്യാ സ ഖലു വിതുദംസ്ത്വാം സമതനോത് 

ഗളന്മായേ മായാസ്ത്വയി കില ജഗന്മോഹനകരീ:                          (6)


അപ്പോൾ അസുരൻ കാലനെപ്പോലെ കോപിച്ചു കൊണ്ട് ഭഗവാന്റെ നേർക്ക് ശൂലപ്രയോഗം നടത്തി. ഭഗവാൻ തന്റെ കയ്യിലിരുന്ന ചക്രം കൊണ്ട് ആ ശൂലത്തെ ഛേദിച്ചുകളഞ്ഞു. അപ്പോൾ അസുരൻ വർദ്ധിച്ച കോപത്തോടെ നിന്തിരുവടിയെ മുഷ്ടി ചുരുട്ടി ഇടിച്ചു വേദനിപ്പിക്കുകയും സകലമായകൾക്കും അതീതനായ ഭഗവാനുമുന്നിൽ ജഗന്മോഹനീയങ്ങളായ പലപല കപടമായാപ്രയോഗങ്ങൾ കാണിക്കുകയും ചെയ്തുവത്രെ.

ചാട്ടീ ശൂലം, രണത്തിൽഹിരണ്യാക്ഷനതി ക്രുദ്ധനായ്   

കാലനെപ്പോൽഭഗവാനു നേർക്കായതിബലം ദ്രുതം

ശ്രീ ചക്രത്താൽ പൊടിച്ചൂ ഭഗവാനതു ക്ഷണത്തിൽ.  

മുഷ്ടിചുരുട്ടിയിടിച്ചൂ ഭഗവാന്റെ മെയ് നോവാനായ്  

ഖലൻഅതിക്രുദ്ധനായവൻ,  അത്ഭുതം! പിന്നെയവൻ 

കാണിച്ചത്രേ  കപടമായാപ്രയോഗങ്ങൾ പലതരം

മായാതീതന്നു മുന്നിലും ജഗന്മോഹനവേലകൾ.                   (6)



Narayaneeyam-13.7

भवच्चक्रज्योतिष्कणलवनिपातेन विधुते
ततो मायाचक्रे विततघनरोषान्धमनसम् 
गरिष्ठाभिर्मुष्टिप्रहृतिभिरभिघ्नन्तमसुरं
स्वपादाङ्गुष्ठेन श्रवणपदमूले निरवधी: 

bhavaccakrajyotikaalavanipātena vidhute

tato māyāchakre vitataghanaroṣāndhamanasam

gariṣṭhābhirmuṣṭiprahrītibhirabhighnantamasurya

svapādāṅguṣṭhena śravaapadamūle niravadhīḥ

The magic tricks of the Asura were rendered futile in the radiant energy of the Sudarshan Chakra. That infuriated the Asura even more and he started hitting the Lord with his iron fist. The lord, in return, hit him hard several times at the vital spot below his ears, with his soft hands. 

ഭവച്ചക്ര ജ്യോതിഷ്ക്കണലവ നിപാതേന വിധുതേ

തതോ മായാചക്രേ വിതത ഘനരോഷാന്ധമനസം

ഗരിഷ്ഠാഭിർമുഷ്ടി പ്രഹൃതിഭിരഭിഘ്നന്തമസുരം

കരാഗ്രേണ സ്വേനശ്രവണപദമൂലേ നിരവധീ:                             (7)


അസുരന്റെ മായാചക്രങ്ങൾ എല്ലാം ഭഗവാന്റെ (സുദർശന) ചക്രത്തിന്റെ ജാജ്വലത്തായ തേജാംശം ഏൽക്കയാൽ നിഷ്പ്രഭങ്ങളായിത്തീർന്നു. അപ്പോൾ വർദ്ധിത കോപത്തോടെ വിവേകം നശിച്ച അസുരൻ കനമുള്ള തന്റെ മുഷ്ടി കൊണ്ട് ഭഗവാനെ കഠിനമായി താഡിക്കാൻ തുടങ്ങി. ഭഗവാനാകട്ടെ തന്റെ മുൻകാലാകുന്ന മൃദുകരം കൊണ്ട് അവന്റെ ചെവിക്കു താഴെയുള്ള മർമ്മത്തിൽ തുടരെത്തുടരെ നല്ല അടി (തൊഴി) വച്ചുകൊടുത്തു.

ദിവ്യം സുദർശനചക്രതേജസ്സി,ന്നംശകിരണങ്ങളേൽക്കവേ

നിഷ്ഫലമായ് ചമഞ്ഞല്ലോ അസുരന്റെ മായാചക്രങ്ങളെല്ലാം  

നശിച്ചൂ വിവേകം, വർദ്ധിച്ചൂ കോപം, ഖലനിലപ്പോൾ

താഡിച്ചൂ വീണ്ടും മുഷ്ടിയാൽ ഭഗവാനെയവനൂക്കിൽ. 

വരാഹരൂപിയാം ഭഗവാൻ തൻ മുൻകാലാം മൃദുകരങ്ങൾ  

കൊണ്ടു തൊഴിച്ചൂഹിരണ്യാക്ഷനെ വീണ്ടും വീണ്ടും 

അവന്റെ ചെവിക്ക് താഴെ മർമ്മത്തിലതിരൂക്ഷം                (7)

  
Narayaneeyam-13.8

महाकाय: सो॓ऽयं तव चरणपातप्रमथितो
गलद्रक्तो वक्त्रादपतदृषिभि: श्लाघितहति:
तदा त्वामुद्दामप्रमदभरविद्योतिहृदया
मुनीन्द्रा: सान्द्राभि: स्तुतिभिरनुवन्नध्वरतनुम् 

mahākāya so.aya tava charaapātapramathito

galadrakto vaktrādapatadṛṣhibhi ślāghitahati

tadā tvāmuddāmapramadabharavidyotihdayā

munīndrāḥ sāndrābhi stutibhiranuvannadhvaratnum

The gigantic Asura with a robust body fell down vomiting blood when hit by the soft, lotus-like hands of the Lord. Sages rejoiced knowing that the Lord had killed the demon. They started singing hymns aloud to praise Bhagavan who was adorning the sacred thread of Yagna.

മഹാകായ: സോfയം തവ ചരണ പാത പ്രമഥിതോ

ഗളദ് രക്തോ വക്ത്രാദ് അപതദ്  ഋഷിഭി: ശ്ലാഘിതഹതി:

തദാ ത്വാമുദ്ദാമ പ്രമദഭരവിദ്യോതിഹൃദയാ

മുനീന്ദ്രാ: സാന്ദ്രാഭി: സ്തുതിഭി: അനുവൻ അധ്വരതനും               (8)


വലിപ്പമേറി ദൃഢമായ ദേഹത്തോടുകൂടിയ അസുരൻ അവിടുത്തെ താമരപ്പൂപോലെ മൃദുവായ കരം കൊണ്ടുള്ള അടിയേറ്റ് വായിൽ നിന്ന് ചോരയൊഴുക്കി മരിച്ചു താഴെവീണു. ഋഷിമാർ ഭഗവാന്റെ കൈകൊണ്ട് അസുരൻ നിഗ്രഹം ചെയ്യപ്പെട്ടതിൽ സന്തുഷ്ടരായി അവിടുത്തെ പുകഴ്ത്തി. അതീവ സന്തോഷത്തോടെ, ഉല്ലാസഭരിതരായ മാമുനിമാർ യജ്ഞരൂപം ധരിച്ച നിന്തിരുവടിയെ ഉച്ചത്തിൽ സ്തോത്രങ്ങൾ ആലപിച്ചുകൊണ്ട് സ്തുതിച്ചു.

താമരത്താരൊത്ത തവകരതാഡനത്താൽ 

ഭീമാകാരനസുരൻവായിൽ നിന്നു

രുധിരമൊഴുക്കി വീണൂ, മൃതനായ് ഭൂമിയിൽ. 

വാഴ്ത്തീ മാമുനിവൃന്ദമാകെ ഭഗവദ് വേലയിലേറെ സന്തുഷ്ടരായ് സ്തുതിച്ചൂ കീർത്തനങ്ങളാൽ 

നിന്തിരുവടിയാം യജ്ഞരൂപിയെ.                                         (8)



Narayaneeyam-13.9

त्वचि छन्दो रोमस्वपि कुशगणश्चक्षुषि घृतं
चतुर्होतारोऽङ्घ्रौ स्रुगपि वदने चोदर इडा 
ग्रहा जिह्वायां ते परपुरुष कर्णे च चमसा
विभो सोमो वीर्यं वरद गलदेशेऽप्युपसद: 

tvachi chhando romasvapi kuśagaaśchakuhi ghta

chaturhotāro.aghrau srugapi vadane chodara iḍā

grahā jihvāyāṁ te parapuruha kare cha chamasā

vibho somo vīrya varada galadeśe.apyupasada

Sages praised the Lord: “Oh! the Supreme Lord!, your skin, is indeed the prosody such as Vedas and Gayatri Mantra. Your hair is the Darbha grass. Your eyes, the ghee. Your four legs are the four priests performing the Yagna. Your face is the utensil to pour substances into the Yagna fire and your stomach is the store to keep the Yagna food. Your tongue is to store Soma juice.  Your ears are the vessels to keep the remnants of Yagna. The Soma juice is your semen. Oh! Lord!, bestower of boons, your neck areas are indeed the subsidiary rites of the Yagna.  

(The concept here is that the Lord is the embodiment of the holy Yagna, complete with the material, the doer, and the act.)

ത്വചി ച്ഛന്ദോ രോമസ്വപി കുശഗണശ്ചക്ഷുഷി ഘൃതം

ചതുർഹോതാരോfങ്ഘ്രൗ സ്രുഗപി വദനേ ചോദര ഇഡാ

ഗ്രഹാ ജിഹ്വായാം തേ പര പുരുഷ! കർണ്ണേ ച ചമസാ

വിഭോ സോമോ വീര്യം വരദ! ഗളദേശേfപി ഉപസദ:                     (9)


ഋഷിമാർ ഭഗവാനെ സ്തുതിച്ചു: പ്രഭോ, പരമപുരുഷാ, അവിടുത്തെ ത്വക്ക്, ഗായത്രി മുതലായ ഛന്ദസ്സുകളും, രോമങ്ങൾ, ദർഭപ്പുല്ലുകളും; കണ്ണുകൾ നെയ്യുമാകുന്നു. അവിടുത്തെ നാലുകാലുകൾ നാലു ഹോതാക്കളും, മുഖം ഹോമാവശ്യത്തിന്നുള്ള സ്രുവമെന്ന തവിയും ഉദരം ഹോമവസ്തു വയ്ക്കാനുള്ള പാത്രവുമാകുന്നു. അവിടുത്തെ നാവ് സോമരസം വയ്ക്കാനും  കർണ്ണങ്ങൾ ഹുതശേഷം വയ്ക്കാനുമുള്ള പാത്രങ്ങളാകുന്നു. ഭഗവാനേ സോമരസം അവിടുത്തെ രേതസ്സാണ്. അല്ലയോ വരദായകവിഭോ! അവിടുത്തെ കണ്ഠപ്രദേശം ഉപസത്തുക്കൾ എന്ന ഇഷ്ടികർമ്മങ്ങളുമാണ്.

(യജ്ഞത്തിനുള്ള വസ്തുക്കളും ഹോതാക്കളുമെല്ലാം ഭഗവദംശങ്ങളാണെന്ന ഉദാത്ത ഭാവനയാണിത്)

സ്തുതീച്ചൂ ഭഗവാനെ യജ്ഞരൂപത്തിൽ മഹാമുനിമാർ: 

"ഗായത്രിയാം ഛന്ദസ്സുകൾ ഭവാന്റെ ചർമ്മമാകുന്നു.

രോമങ്ങൾ ദർഭകളും, കണ്ണുകൾ നറുനെയ്യുമാകുന്നു. 

കാലുകൾ നാലും, നാലു ഹോതാക്കൾ; മുഖം സ്രുവം. 

കർണ്ണങ്ങൾ യജ്ഞശേഷം കരുതി വയ്ക്കാൻ;

ഉദരം യജ്ഞഭോഗത്തിന്നു കലവറ, നാവ് സോമത്തിനും;

സോമരസമോ, തവ രേതസ്സുമാകുന്നൂയജ്ഞാന്തം

ഉപയജ്ഞങ്ങളാം ഇഷ്ടികർമ്മങ്ങളാകുന്നൂ കണ്ഠദേശം"         (9)

      
Narayaneeyam-13.10

मुनीन्द्रैरित्यादिस्तवनमुखरैर्मोदितमना
महीयस्या मूर्त्या विमलतरकीर्त्या च विलसन् 
स्वधिष्ण्यं सम्प्राप्त: सुखरसविहारी मधुरिपो
निरुन्ध्या रोगं मे सकलमपि वातालयपते 

munīndrairitiyādistavanamukharairmoditamanā

mahīyasyā mūrtyā vimalatarakīrtyā cha vilasan

svadhishya samprāpta sukharasavihārī madhuripo

nirundhyā roga me sakalamapi vātālayapate

Oh! Lord Guruvayurappa, the destroyer of demon Madhu,  Vishnu, you were propitiated by the praises sang by the great sages and returned to your abode, Vaikundha, reveling there having a splendid form, with untainted glory and bliss. Pray, eradicate all my illnesses!  

മുനീന്ദ്രൈ: ഇത്യാദിസ്തവന മുഖരൈർമ്മോദിതമനാ

മഹീയസ്യാ മൂർത്ത്യാ വിമലതര കീർത്ത്യാ ച വിലസൻ

സ്വധിഷ്ണ്യം സംപ്രാപ്തസ്സുഖരസവിഹാരീ മധുരിപോ!

നിരുന്ധ്യാ രോഗം മേ സകലമപി വാതാലയപതേ!                      (10)


അല്ലയോ ഗുരുവായൂരപ്പാ! മധുരിപോ! വിഷ്ണോ!  അവിടുന്ന് മാമുനിമാരാൽ ഇപ്രകാരം സ്തുതിക്കപ്പെട്ടതിൽ സന്തുഷ്ടമനസ്സോടെ, ബ്രഹത്തായ ദേഹത്തോടെ, അതിവിമലകീർത്തിയാർജിച്ച് വൈകുണ്ഠധാമത്തിൽ എത്തി യഥേഷ്ടം വിഹരിക്കുന്നു. അപ്രകാരമിരിക്കുന്ന നിന്തിരുവടി എന്റെ എല്ലാവിധ രോഗപീഡകളേയും ഇല്ലാതാക്കേണമേ!

മാമുനികളാൽ സ്തുതിച്ചുമതിൽ തുഷ്ടിയാർന്നുജ്ജ്വലിച്ചും 

മധുരിപോ! അതിവിമലകീർത്തേ, ഭവാൻ വിഹരിക്കുന്നൂ

വൈകുണ്ഠദേശേ യഥേഷ്ടം; ഏവം പ്രോജ്വലപ്രഭാവത്തിൽ 

വർത്തിക്കും വാതാലയേശ! വിഷ്ണോ! തവ കൃപാകടാക്ഷാൽ 

തീർത്താലുമെൻ രോഗപീഡകളെയെല്ലാം സമൂലം.             (10)        



No comments:

Post a Comment