Sreeman Narayaneeyam - Dasakam 53
ദശകം 053
http://ramayanam.guruvayoor.com/Sree%20Narayaneeyam/053%20Narayaneeyam.mp3
4 m 10 s
Narayaneeyam 53
53.1
अतीत्य बाल्यं जगतां पते त्वम्
उपेत्य पौगण्डवयो मनोज्ञं ।
उपेक्ष्य वत्सावनमुत्सवेन
प्रावर्तथा गोगणपालनायाम् ॥१॥
atītya bālyaṁ jagatāṁ
pate tvam
upetya
paugaṇḍavayo
mano-jñaṁ ।
upekṣya vatsāvanamutsavena
prāvartathā go-gaṇapālanāyām ॥१॥
അതീത്യ ബാല്യം
ജഗതാം പതേ ത്വം
ഉപേത്യ
പൗഗണ്ഡവയോ മനോജ്ഞം ।
ഉപേക്ഷ്യ
വത്സാവനമുത്സവേന
പ്രാവർത്തഥാ
ഗോഗണപാലനായാം ॥१॥
ബാല്യം കടന്നങ്ങു
കൌമാരമെത്തവേ
പശുക്കിടാങ്ങളെ
മേയ്ക്കുന്നതു നിർത്തി
പശുക്കൂട്ടങ്ങളെ
മേയ്ക്കുന്ന പ്രവൃത്തിയിൽ
ഏർപ്പെട്ടു നന്നായ്
വിഹരിച്ചു മോദമോടെ
53.2
उपक्रमस्यानुगुणैव सेयं
मरुत्पुराधीश तव प्रवृत्ति: ।
गोत्रापरित्राणकृतेऽवतीर्ण-
स्तदेव देवारभथास्तदा यत् ॥२॥
upakramasyānuguṇaiva seyaṁ
marutpurādhīśa
tava pravṛttiḥ ।
gotrāparitrāṇakṛte'vatīrṇa-
stad
eva devārabhathāstadā yat ॥२॥
ഉപക്രമസ്യാനുഗുണൈവ
സേയം
മരുത്പുരാധീശ
തവ പ്രവൃത്തി: ।
ഗോത്രാപരിത്രാണകൃതേഽവതീർണ-
സ്തദേവ ദേവാരഭഥാസ്തദാ
യത് ॥२॥
ഏവം ഗുരുവായൂരപ്പാ!
വിഭോ! ഭവാനുടെ
കൌമാരകാല പ്രവൃത്തിയാം,
ഗോരക്ഷ
അങ്ങേയവതാര നിയുക്ത
കർമ്മമാം
ഭൂരക്ഷ,യവിടുന്നു
ചെയ്യുമതിന്നു നാന്നിയാം
ഗോരക്ഷതന്നെയാം
ഗോത്രപരിത്രാണനം.
53.3
कदापि रामेण समं वनान्ते
वनश्रियं वीक्ष्य चरन् सुखेन ।
श्रीदामनाम्न: स्वसखस्य वाचा
मोदादगा धेनुककाननं त्वम् ॥३॥
kadāpi rāmeṇa samaṁ vanānte
vana-śriyaṁ vīkṣya caran
sukhena ।
śrīdāmanāmnaḥ svasakhasya vācā
modādagā dhenukakānanam tvam ॥३॥
കദാപി രാമേണ
സമം വനാന്തേ
വനശ്രിയം
വീക്ഷ്യ ചരന്‍ സുഖേന ।
ശ്രീദാമനാമ്ന:
സ്വസഖസ്യ വാചാ
മോദാദഗാ
ധേനുകകാനനം ത്വം ॥३॥
വനത്തിലൊരുദിനം
ബലരാമനുമൊത്തങ്ങ്
വനഭംഗി കണ്ടു മോദേന
നടന്നു പോരവേ
ധേനുകാസുരൻ വാഴും
കാട്ടിൽ കടന്നു ചെന്നൂ
അങ്ങേ സുഹൃത്ത്
ശ്രീദാമൻ ചൊന്നപോലെ
53.4
उत्तालतालीनिवहे त्वदुक्त्या
बलेन धूतेऽथ बलेन दोर्भ्याम् ।
मृदु: खरश्चाभ्यपतत्पुरस्तात्
फलोत्करो धेनुकदानवोऽपि ॥४॥
uttālatālīnivahe tvaduktyā
balena
dhūte'tha balena
dorbhyām ।
mṛduḥ kharas-cābhyapatatpurastāt
phalotkaro
dhenukadānavo'pi ॥४॥
53.4
ഉത്താലതാലീനിവഹേ
ത്വദുക്ത്യാ
ബലേന ധൂതേഽഥ
ബലേന ദോര്‍ഭ്യാം ।
മൃദു:
ഖരശ്ചാഭ്യപതത്പുരസ്താത്
ഫലോത്കരോ
ധേനുകദാനവോഽപി ॥४॥
അചിരേണയാ വനത്തിൽ
ഭവാൻ
പറഞ്ഞതിനാൽ ഉയരത്തിൽ
നിൽക്കും
പനകളെ ഊക്കോടെ
ബലരാമൻ
ഇരുകൈകളാലും കുലുക്കവേ,
മൃദുപഴങ്ങളും
പഴുക്കാത്ത കായ്കളുമേറെ
നിലത്തുവീണൂ;
കഴുതാരൂപിയാം,
ധേനുകാസുരനപ്പോൾ
കോപിച്ചു വന്നൂ
പോരിടാനുറച്ചു നൂനം.
53.5
समुद्यतो धैनुकपालनेऽहं
कथं वधं धैनुकमद्य कुर्वे ।
इतीव मत्वा ध्रुवमग्रजेन
सुरौघयोद्धारमजीघनस्त्वम् ॥५॥
samudyato
dhenukapālane'haṁ
kathaṁ vadhaṁ dhenukamadya
kurve ।
itīva matvā
dhruvamagrajena
surau-ghayoddhāramajīghanastvam ॥५॥
സമുദ്യതോ
ധൈനുകപാലനേഽഹം
കഥം വധം
ധൈനുകമദ്യ കുർവ്വേ ।
ഇതീവ മത്വാ
ധ്രുവമഗ്രജേന
സുരൗഘയോദ്ധാരമജീ
ഘനസ്ത്വം ॥५॥
ധേനുക്കളെ പരിപാലനം
ചെയ്തുകഴിയും താൻ
ധേനുകനാമകനെയെങ്ങിനെ
വധിക്കുമെന്നു
തേറിയാവാം ദേവഗണശത്രു
ധേനുകാസുരനെ
അങ്ങ് ബാലരാമനെക്കൊണ്ട്
കൊല്ലിച്ചുവല്ലോ!
53.6
तदीयभृत्यानपि जम्बुकत्वे
नोपागतानग्रजसंयुतस्त्वम् ।
जम्बूफलानीव तदा निरास्थ-
स्तालेषु खेलन् भगवन् निरास्थ: ॥६॥
tadīyabhṛtyānapi jambukatve
nopāgatānagrajasanyutastvam
।
jambūphalānīva tadā nirāstha-
stāleṣu khelan
bhagavan nirāsthaḥ ॥६॥
തദീയഭൃത്യാനപി
ജംബുകത്വേ
നോപാഗതാനഗ്രജസംയുതസ്ത്വം
।
ജംബൂഫലാനീവ
തദാ നിരാസ്ഥ-
സ്താലേഷു
ഖേലന്‍ ഭഗവന്‍ നിരാസ്ഥ: ॥६॥
പോരിന്നു വന്നൂ
കുറുക്കന്മാരായ്
ധേനുകഭൃത്യവൃന്ദമപ്പോൾ
ഭവാനും
ഏട്ടനുമക്കൂട്ടരെ
വെറും കളിയായ്
ഞാവൽപ്പഴങ്ങളെടുക്കുംപോലെടുത്തു
പനമരങ്ങളിലേക്കെറിഞ്ഞു
കൊന്നു.
53.7
विनिघ्नति त्वय्यथ जम्बुकौघं
सनामकत्वाद्वरुणस्तदानीम् ।
भयाकुलो जम्बुकनामधेयं
श्रुतिप्रसिद्धं व्यधितेति मन्ये ॥७॥
vinighnati
tvayyatha jambukaughaṁ
sanāmakatvādvaruṇastadānim ।
bhayākulo jambukanāmadheyam
śrutiprasiddhaṁ vyadhiteti manye ॥७॥
വിനിഘ്നതി
ത്വയ്യഥ ജംബുകൗഘം
സനാമകത്വാദ്വരുണസ്തദാനീം
।
ഭയാകുലോ ജംബുകനാമധേയം
ശ്രുതിപ്രസിദ്ധം
വ്യധിതേതി മന്യേ ॥७॥
ജംബുകക്കൂട്ടങ്ങളെയങ്ങു
ഹനിക്കുന്ന സമയം
വേദങ്ങളിൽ ജംബൂക
നാമത്തിലറിയും വരുണൻ
നാമസാമ്യം കൊണ്ട്
പ്രാണഭയം നിമിത്തം
സ്വയം ജംബൂകനാമത്തെ
മറച്ചു വച്ചതാകാം
53.8
तवावतारस्य फलं मुरारे
सञ्जातमद्येति सुरैर्नुतस्त्वम् ।
सत्यं फलं जातमिहेति हासी
बालै: समं तालफलान्यभुङ्क्था: ॥८॥
tavāvatārasya phalaṁ murāre
sañjātamadyeti
surairnutastvam ।
satyaṁ phalaṁ jātamiheti hāsī
bālaiḥ samaṁ tālaphalānyabhuṅkthāḥ ॥८॥
തവാവതാരസ്യ
ഫലം മുരാരേ
സംജാതമദ്യേതി
സുരൈർനുതസ്ത്വം ।
സത്യം ഫലം
ജാതമിഹേതി ഹാസീ
ബാലൈ: സമം
താലഫലാന്യഭുങ്ക്ഥാ: ॥८॥
ഭഗവൻ മുരാരേ! തവാവതാരത്തിൻ
ഫലം
ഭൂമിയിൽ കാണുന്നു
ഞങ്ങളെന്നു ദേവവൃന്ദം
ഭവാനെ സ്തുതിക്കെ
അങ്ങതുകേട്ടു ഹസിച്ചു
“സത്യം! ഫലങ്ങൾ
കിട്ടിയിപ്പോൾ”യെന്നു കളി
ചൊല്ലി പനമ്പഴങ്ങൾ
കഴിച്ചൂ കൂട്ടാരുമായി
53.9
मधुद्रवस्रुन्ति बृहन्ति तानि
फलानि मेदोभरभृन्ति भुक्त्वा ।
तृप्तैश्च दृप्तैर्भवनं फलौघं
वहद्भिरागा: खलु बालकैस्त्वम् ॥९॥
madhudravasrunti
bṛhanti tāni
phalāni medobharabhr̥nti bhuktvā ।
tṛptaiśca dṛptairbhavanaṁ phalaughaṁ
vahadbhirāgāḥ
khalu bālakaistvam ॥९॥
മധുദ്രവസ്രുന്തി
ബൃഹന്തി താനി
ഫലാനി
മേദോഭരഭൃന്തി ഭുക്ത്വാ ।
തൃപ്തൈശ്ച
ദൃപ്തൈർഭവനം ഫലൗഘം
വഹദ്ഭിരാഗാ:
ഖലു ബാലകൈസ്ത്വം ॥९॥
വലുപ്പമാർന്നു
തേനൂറുമാ പഴങ്ങൾ
നിറയെക്കഴിച്ചു
മതിവന്നു വിജയഭാവേ
ഗോപബാലൻമാർക്കൊപ്പമങ്ങ്
മടങ്ങവേ
ഏറെപ്പഴങ്ങളും
വീട്ടിൽ കൊണ്ടുപോയീ
53.10
हतो हतो धेनुक इत्युपेत्य
फलान्यदद्भिर्मधुराणि लोकै: ।
जयेति जीवेति नुतो विभो त्वं
मरुत्पुराधीश्वर पाहि रोगात् ॥१०॥
hato
hato dhenuka ityupetya
phalānyadadbhirmadhurāṇi
lokaiḥ ।
jayeti
jīveti nuto vibho
tvam
marutpurādhīśvara
pāhi rogāt ॥१०॥
ഹതോ ഹതോ ധേനുക
ഇത്യുപേത്യ
ഫലാന്യദദ്ഭിർ മധുരാണി
ലോകൈ: ।
ജയേതി ജീവേതി
നുതോ വിഭോ ത്വം
മരുത്പുരാധീശ്വര
പാഹി രോഗാത് ॥१०॥
“ധേനുകനെ വധിച്ചു,
വധിച്ചു” വെന്ന് വിളിച്ചുകൂവി
ധേനുകവനത്തിലെത്തി
മധുരഫലങ്ങൾ
ആഹരിക്കും ഗോപജനങ്ങളാൽ
“വിജയീ ഭവ,
നീണാൾ വാഴട്ടെ”എന്നേവം
പ്രകീർത്തിതനാം
ഗുരുവായൂരപ്പാ
! സർവ്വശക്താ വിഭോ!
രോഗങ്ങളെല്ലാമകറ്റിയെന്നെ
രക്ഷിക്കണേ
No comments:
Post a Comment