Thursday, February 29, 2024

Sreeman Narayaneeyam - Dasakam 74

Sreeman  Narayaneeyam - Dasakam 74 

ദശകം 074 

http://ramayanam.guruvayoor.com/Sree%20Narayaneeyam/074%20Narayaneeyam.mp3

4  m 10 s 

Narayaneeyam 74

74.1

सम्प्राप्तो मथुरां दिनार्धविगमे

तत्रान्तरस्मिन् वस-

न्नारामे विहिताशन: सखिजनै

र्यात: पुरीमीक्षितुम् ।

प्रापो राजपथं चिरश्रुतिधृत

व्यालोककौतूहल-

स्त्रीपुंसोद्यदगण्यपुण्यनिगलै

राकृष्यमाणो नु किम् ॥१॥

 

samprāpto mathurāṃ dinārdhavigame

tatrāntarasmim vas-

nannārāme vihitāśana sakhijanai

ryāta purīmīkitum |

prāpo rājapatha cirāśrutidhta

vyālokakautūhala-

strīpusodyadagayapuyanigalai

rākṛṣyamāṇo nu kim ||1||

 

സമ്പ്രാപ്തോ മഥുരാം ദിനാർദ്ധവിഗമേ

തത്രാന്തരസ്മിൻ വസൻ

ആരാമേ വിഹിതാശന: സഖിജനൈർ

യാത: പുരീമീക്ഷിതും

പ്രാപോ രാജപഥം ചിരശ്രുതിധൃത

വ്യാലോകകൗതൂഹല-

സ്ത്രീപുംസോദ്യദഗണ്യപുണ്യനിഗലൈ

രാകൃഷ്യമാണോ നു കിം  1

 

മദ്ധ്യാഹ്നമായപ്പോൾ  മഥുരാപുരിയിലെത്തിയ

ഭവാൻ കൂട്ടരുമൊത്തവിടെയൊരുദ്യാനത്തിൽ

അന്നം കഴിച്ചൂ, പിന്നെ നഗരം കാണാനിറങ്ങീ.

അവിടെയങ്ങയെ കാണാനാശയോടെയനേകം

സ്ത്രീപുരുഷന്മാരങ്ങയെപ്പറ്റിയേറെ കേട്ടറിഞ്ഞവർ,

പുണ്യശാലികൾ ചങ്ങലകളാലെന്നപോൽ ഭവാനെ

നഗരത്തിലെ രാജപാതയിലേയ്ക്കു വലിച്ചാനായിച്ചൂ

 

74.2

त्वत्पादद्युतिवत् सरागसुभगा:

त्वन्मूर्तिवद्योषित:

सम्प्राप्ता विलसत्पयोधररुचो

लोला भवत् दृष्टिवत् ।

हारिण्यस्त्वदुर:स्थलीवदयि ते

मन्दस्मितप्रौढिव-

न्नैर्मल्योल्लसिता: कचौघरुचिव

द्राजत्कलापाश्रिता: ॥२॥

 

tvatpādadyutivat sarāgasubhagāḥ

tvanmūrtivadyoita

samprāptā vilasatpayodhararuc

lolā bhavat dṛṣṭivat |

hāriyastvadurasthālīvadayi te

mandasmitaprauhiv-

nnairmalyollasitāḥ kacaugharuciva

drājatkālāpāśritāḥ ||2||

 

ത്വത്പാദദ്യുതിവത്സരാഗസുഭഗാ:

ത്വന്മൂർത്തി വദ്യോഷിത:

സമ്പ്രാപ്താ വിലസത്പയോധരരുചോ

ലോലാ ഭവത് ദൃഷ്ടിവത്

ഹാരിണ്യസ്ത്വദുരസ്ഥലീവദയി തേ

മന്ദസ്മിതപ്രൗഢിവൻ

നൈർമല്യോല്ലസിതാ: കചൗഘരുചിവ

ദ്രാജത്കലാപാശ്രിതാ: 2

 

ഭഗവന്നങ്ങേ പാദാരുണശോഭയെപ്പോൽ

അതിമനോഹരികളും ദേഹകാന്തിക്കൊക്കും

കുചകുംഭങ്ങളഴകേറ്റിയവരു,മങ്ങേ കൺകൾ

ഇളകുംപോൽ ഭഗവദ്ദർശനം തേടുന്നവരും,

അങ്ങേ മാറിടമലങ്കരിക്കും മട്ടിലനേകം

ഹാരങ്ങളണിഞ്ഞവരും, അങ്ങേ മന്ദസ്മിതം

പോലെ സ്വച്ഛമാം ദേഹമനസ്സുകളുള്ളവരും,

അങ്ങേ മുടിക്കെട്ടിലെ മയിൽപ്പീലികൾപോൽ

ഭൂഷണങ്ങൾ മുടിയിൽ ചാർത്തിയവരുമാം

പൌരസ്ത്രീജനം അവിടുത്തെയൊന്നു കാണാൻ

രാജപാതയിൽ കൂട്ടമായ് നിരന്നു നിന്നുവല്ലോ!      

 

 

74.3

तासामाकलयन्नपाङ्गवलनैर्

मोदं प्रहर्षाद्भुत-

व्यालोलेषु जनेषु तत्र रजकं

कञ्चित् पटीं प्रार्थयन् ।

कस्ते दास्यति राजकीयवसनं

याहीति तेनोदित:

सद्यस्तस्य करेण शीर्षमहृथा:

सोऽप्याप पुण्यां गतिम् ॥३॥

 

tāsāmākalayannapāṅgavalanair

moda praharṣādbhuta-

vyāloleu janeu tatra rajaka

kañcit paṭīṃ prārthayan |

kaste dāsyati rājakīyavasana

yāhīti tenodita:

sadyastasya karea śīramahthāḥ

so'pyāpa puyāṃ gatim ||3||

 

താസാമാകലയന്നപാംഗവലനൈർ

മോദം പ്രഹർഷാദ്ഭുത-

വ്യാലോലേഷു ജനേഷു തത്ര രജകം

കഞ്ചിത് പടീം പ്രാർത്ഥയൻ

കസ്തേ ദാസ്യതി രാജകീയവസനം

യാഹീതി തേനോദിത:

സദ്യസ്തസ്യ കരേണ ശീർഷമഹൃഥാ:

സോഽപ്യാപ പുണ്യാം ഗതിം  3

 

മോഹവശ്യകടാക്ഷങ്ങൾ കൊണ്ടങ്ങാ

സുന്ദരിമാർക്കു ഹർഷമേകി; അവരാകെ

വിസ്മയിച്ചിളകിയങ്ങേ ഗുണഗണങ്ങൾ

ചിന്തിച്ചുമാനന്ദിച്ചും നിൽക്കവേ അങ്ങ്

വഴിയിൽ ഒരലക്കുകാരനോട് “തരിക

നീ ഞങ്ങൾക്കു നല്ല വസ്ത്രങ്ങളിപ്പോൾ”

എന്ന് ചോദിച്ചുവെങ്കിലും ദംഭോടെ “ആരു

നിങ്ങൾക്കുതരും രാജകീയ വസനങ്ങൾ?

പോകൂ ദൂരെ”യെന്നാക്ഷേപിച്ചാനവൻ.

അപ്പോൾത്തന്നെയഹങ്കാരിയാമവനെ

ഭവാൻ വെറും കയ്യാൽ തലയിലാഞ്ഞടിച്ചു

വീഴ്ത്തി,യവൻ  മോക്ഷപദമണഞ്ഞൂ ജവം  

   

74.4

भूयो वायकमेकमायतमतिं

तोषेण वेषोचितं

दाश्वांसं स्वपदं निनेथ सुकृतं

को वेद जीवात्मनाम् ।

मालाभि: स्तबकै: स्तवैरपि पुनर्

मालाकृता मानितो

भक्तिं तेन वृतां दिदेशिथ परां

लक्ष्मीं च लक्ष्मीपते ॥४॥

 

bhūyo vāyakamekamāyatamati

toea veocita

dāśvāṃsa svapada ninetha sukta

ko veda jīvātmanām |

mālābhi stabakai stavairapi punar

mālāktā mānito

bhakti tena vtāṃ dideśitha parāṃ

lakmīṃ ca lakmīpate ||4||

 

ഭൂയോ വായകമേകമായതമതിം

തോഷേണ വേഷോചിതം

ദാശ്വാംസം സ്വപദം നിനേഥ സുകൃതം

കോ വേദ ജീവാത്മനാം

മാലാഭി: സ്തബകൈ: സ്തവൈർ അപി പുനർ

മാലാകൃതാ മാനിതോ

ഭക്തിം തേന വൃതാം ദിദേശിഥ പരാം

ലക്ഷ്മീം ച ലക്ഷ്മീപതേ 4

 

പിന്നെയങ്ങവിടെക്കണ്ടൂ തുണിനെയ്യുന്നൊരുവനെ

അവിടുത്തെയറിഞ്ഞവൻ നൽകീ നല്ലയുടയാടകൾ

സന്തോഷപൂർവ്വം; അങ്ങേകീയവന് സാരൂപ്യമുക്തിയും.

പ്രഭോ! അങ്ങല്ലാതാർക്കളക്കുവാനാകും ജീവിസുകൃതം?

ലക്ഷ്മീപതേ! വഴിയിൽ പൂമാലവിറ്റു കഴിയുമൊരുവൻ

അങ്ങേയ്ക്കേകീ മാലകൾ, പൂക്കുലകളുമത്രയല്ല; സ്തോത്രം

ചൊല്ലി പൂജിച്ചൂ ഭക്തനാമവനങ്ങയെ! ഭവാൻ നൽകീ

ഭക്തിയും സമ്പത്തും സുകൃതിയാമവനർത്ഥിച്ചപോലേ.

 

74.5

कुब्जामब्जविलोचनां पथिपुनर्

दृष्ट्वाऽङ्गरागे तया

दत्ते साधु किलाङ्गरागमददा

स्तस्या महान्तं हृदि ।

चित्तस्थामृजुतामथ प्रथयितुं

गात्रेऽपि तस्या: स्फुटं

गृह्णन् मञ्जु करेण तामुदनय

स्तावज्जगत्सुन्दरीम् ॥५॥

 

kubjāmabjavilocanāṃ pathipunar

dṛṣṭvā'garāge tayā

datte sādhu kilāṅgarāgamadadā

stasyā mahānta hdi |

chittasthāmjutāmatha prathayitu

gātre'pi tasyāḥ sphua

ghan mañju karea tāmudanaya

stāvajjagatsundarīm ||5||

 

കുബ്ജാമബ്ജവിലോചനാം പഥിപുനർ

ദൃഷ്ട്വാംഗരാഗേ തയാ

ദത്തേ സാധു കിലാംഗരാഗമദദാ

സ്തസ്യാ മഹാന്തം ഹൃദി

ചിത്തസ്ഥാമൃജുതാമഥ പ്രഥയിതും

ഗാത്രേഽപി തസ്യാ: സ്ഫുടം

ഗൃഹ്ണൻ മഞ്ജു കരേണ താമുദനയ

സ്താവജ്ജഗത്സുന്ദരീം 5

 

ചന്ദനക്കുറിക്കൂട്ടുകളുമായ് കൂനി നിൽക്കും

താമരക്കണ്ണിയാം കുബ്ജ,  അങ്ങേയ്ക്കേകീ

സുഗന്ധമംഗരാഗം! അപ്പോളങ്ങവൾക്കേകീ

ഹൃദയാനുരാഗമങ്ങയിൽ; പിന്നെ തന്വിതൻ

നേരാം മനസ്സിനൊത്തപോൽ തനുവിനെ

നേരെയാക്കാനെന്നമട്ടിൽ ഭവാനവളെ

സദൃഢം കൈയാൽ മെല്ലെപ്പിടിച്ചുയർത്തി

വളവുകൾ നീർത്തി ലോകസുന്ദരിയാക്കീ

 

74.6

तावन्निश्चितवैभवास्तव विभो

नात्यन्तपापा जना

यत्किञ्चिद्ददते स्म शक्त्यनुगुणं

ताम्बूलमाल्यादिकम् ।

गृह्णान: कुसुमादि किञ्चन तदा

मार्गे निबद्धाञ्जलि-

र्नातिष्ठं बत हा यतोऽद्य विपुला

मार्तिं व्रजामि प्रभो ॥६॥

 

tāvanniṣcitavaibhavāstava vibho

nātyantapāpā janā

yatkiñciddadate sma śaktyanugua

tāmbūlamālyādikam |

ghṇāna kusumādi kiñcana tadā

mārge nibaddhāñjalir-

nātiṣṭha bata hā yato'adya vipulā

mārti vrajāmi prabho ||6||

 

താവന്നിശ്ചിതവൈഭവാസ്തവ വിഭോ

നാത്യന്തപാപാ ജനാ

യത്കിഞ്ചിദ്ദദതെ സ്മ ശക്ത്യനുഗുണം

താംബൂലമാല്യാദികം

ഗൃഹ്ണാന: കുസുമാദി കിഞ്ചന തദാ

മാർഗേ നിബദ്ധാഞ്ജലിർ

നാതിഷ്ഠം ബത ഹാ യതോദ്യ വിപുലാം

ആർത്തിം വ്രജാമി പ്രഭോ 6

 

അങ്ങേ കീർത്തിയറിഞ്ഞുമങ്ങിൽ ഭക്തിനിറഞ്ഞും

പാപമധികം തീണ്ടാത്തവർ ആ രാജപാതയിൽ

അവർക്കാവുംവിധം ഭവാനു നൽകീ, താംബൂലം,

പൂമാലയിത്യാദികൾ; ആ നേരമാ വഴിയിലൊരു

പൂവുമായ് കൈകൂപ്പിനിൽക്കാനായില്ല, കഷ്ടമതിനാൽ

ഞാനിപ്പോളനുഭവിക്കുന്നൂ കഠിനമാം ദുഖം, പ്രഭോ!

 

74.7

एष्यामीति विमुक्तयाऽपि भगव

न्नालेपदात्र्या तया

दूरात् कातरया निरीक्षितगति

स्त्वं प्राविशो गोपुरम् ।

आघोषानुमितत्वदागममहा

हर्षोल्ललद्देवकी-

वक्षोजप्रगलत्पयोरसमिषात्

त्वत्कीर्तिरन्तर्गता ॥७॥

 

eyāmīti vimuktayā'pi bhagava

nnālepadātryā tayā

dūrāt kātarayā nirīkitagati

stva prāviśo gopuram |

āghoṣānumitatvadāgamamahā

harollaladdevakī-

vakojapragalatpayorasamiṣāt

tvatkīrtirantargatā ||7||

 

ഏഷ്യാമീതി വിമുക്തയാപി ഭഗവൻ

ആലേപദാത്ര്യാ തയാ

ദൂരാത്കാതരയാ നിരീക്ഷിതഗതി

സ്ത്വം പ്രാവിശോ ഗോപുരം

ആഘോഷാനുമിതത്വദാഗമമഹാ

ഹർഷോല്ലലദ്ദേവകീ-

വക്ഷോജപ്രഗലത്പയോരസമിഷാത്

ത്വത്കീർതിരന്തർഗതാ 7

 

“വരും ഞാൻ വീണ്ടും നിന്നടുത്തേയ്ക്കെ”ന്ന് ചൊല്ലി

അങ്ങേക്ക് കുറിക്കൂട്ടു തന്ന കുബ്ജയെ വിട്ടുപോരവേ

വഴിക്കണ്ണുമായ് നിന്നൂ ഭവാൻ മറയും വരേയവൾ!

നഗരത്തിൻ ഗോപുരദ്വാരേയവിടുന്നെത്തിയ ഘോഷം

കേട്ടന്തപ്പുരേ ഹർഷപുളകം പൂണ്ടിരുന്ന ദേവകീദേവിക്കു

താനേ മുലപ്പാൽ ചുരന്നൂ, അങ്ങയെ കാണുംമുൻപേ!

അങ്ങെത്തും മുൻപേ ഭവദ് നിർമ്മല കീർത്തികൾ  

നഗരത്തിനുള്ളിലെല്ലാടവും പരന്നെന്നപോലെ!

 

74.8

आविष्टो नगरीं महोत्सववतीं

कोदण्डशालां व्रजन्

माधुर्येण नु तेजसा नु पुरुषै

र्दूरेण दत्तान्तर: ।

स्रग्भिर्भूषितमर्चितं वरधनुर्

मामेति वादात् पुर:

प्रागृह्णा: समरोपय: किल समा

क्राक्षीरभाङ्क्षीरपि ॥८॥

 

āviṣṭo nagarīṃ mahotsavavatīṃ

koaṇḍaśālāṃ vrajan

mādhuryea nu tejasā nu puruai

dūrea dattāntara |

sragbhirbhūṣitamarcita varadhanur

māmeti vādāt pura

prāghṇāḥ samaropaya kila samā

krākṣīrabhāṅkṣīrapi ||8||

 

ആവിഷ്ടോ നഗരീം മഹോത്സവവതീം

കോദണ്ഡശാലാം വ്രജൻ

മാധുര്യേണ നു തേജസാ നു പുരുഷൈർ

ദൂരേണ ദത്താന്തര:

സ്രഗ്ഭിർഭൂഷിതമർച്ചിതം വരധനുർ

മാമേതി വാദാത് പുര:

പ്രാഗൃഹ്ണാ: സമരോപയ: കില സമാ

ക്രാക്ഷീരഭാങ്ക്ഷീരപി 8

 

ഉത്സവഛായയിൽ  മഹാധനുർയാഗത്തിന്നായ് നഗരിയണിഞ്ഞൊരുങ്ങീ, അങ്ങേ തേജസ്സുകണ്ടോ

സൌന്ദര്യത്തിൽ മയങ്ങിയോ വഴിമാറിക്കൊടുത്തൂ

എല്ലാവരുമങ്ങിനെയങ്ങനായാസമാ ചാപമിരിക്കും

ശാലയിലെത്തവേ കണ്ടൂ നന്നായലങ്കരിച്ചു മാലയിട്ട്

പൂജിച്ചു വച്ചതാം മഹാചാപം! “അരുതെന്ന”ങ്ങയോട്

കാവൽക്കാർ പറയും മുൻപേ ക്ഷണത്തിലവിടുന്നാ

ചാപമെടുത്തു ഞാൺ കുലച്ചതിനെ ഭഞ്ജിക്കയും ചെയ്തൂ

 

74.9

श्व: कंसक्षपणोत्सवस्य पुरत:

प्रारम्भतूर्योपम-

श्चापध्वंसमहाध्वनिस्तव विभो

देवानरोमाञ्चयत् ।

कंसस्यापि च वेपथुस्तदुदित:

कोदण्डखण्डद्वयी-

चण्डाभ्याहतरक्षिपूरुषरवै

रुत्कूलितोऽभूत् त्वया ॥९॥

 

śva kasakapaotsavasya purata

prārambhatūryopama-

ścāpadhvasamahādhvanistava vibho

devānaromāñcayat |

kasasyāpi ca vepathustadudita

koaṇḍakhaṇḍadvayī-

caṇḍābhyāhatarakipūruaravai

rutkūlito'bhūt tvayā ||9||

 

ശ്വ: കംസക്ഷപണോത്സവസ്യ പുരത:

പ്രാരംഭതൂര്യോപമശ്

ചാപധ്വംസമഹാധ്വനിസ്തവ വിഭോ

ദേവാനരോമാഞ്ചയത്

കംസസ്യാപി ച വേപഥുസ്തദുദിത:

കോദണ്ഡഖണ്ഡദ്വയീ-

ചണ്ഡാഭ്യാഹതരക്ഷിപൂരുഷരവൈർ

ഉത്കൂലിതോഭൂത് ത്വയാ 9

 

നാളെ കംസമരണമാം ഉത്സവമുണ്ടാമെന്നു

പെരുമ്പറയടിച്ചറിയിക്കുന്നപോലുച്ചത്തിൽ

വില്ലൊടിഞ്ഞതാം നാദം ദേവലോകത്തോളം

പരക്കവേ രോമഹർഷമുണ്ടായീ വിണ്ണവർക്കും.

കംസനുമതുകേട്ടു ദേഹം വിറച്ചു നിന്നൂ, രണ്ടു

വില്ലിൻ മുറികൾ കൊണ്ടടിയേറ്റ കാവൽക്കാർ

അലറമുറയിടുമൊച്ചയാ വിറയതിതീവ്രമാക്കീ

 

 

74.10

शिष्टैर्दुष्टजनैश्च दृष्टमहिमा

प्रीत्या च भीत्या तत:

सम्पश्यन् पुरसम्पदं प्रविचरन्

सायं गतो वाटिकाम् ।

श्रीदाम्ना सह राधिकाविरहजं

खेदं वदन् प्रस्वप-

न्नानन्दन्नवतारकार्यघटना

द्वातेश संरक्ष माम् ॥१०॥

 

śiṣṭairduṣṭajnaiśca dṛṣṭamahimā

prītyā ca bhītyā tat

sampaśyan purasampada pravicaran

sāya gato vāṭikām |

śrīdāmnā saha rādhikāvirahaja

kheda vadann prasvap-

nannandannavatārakāryaghaanā

dvāteśa saraka mām ||10||

 

ശിഷ്ടൈർദുഷ്ടജനൈശ്ച ദൃഷ്ടമഹിമാ

പ്രീത്യാ ച ഭീത്യാ തത:

സമ്പശ്യൻ പുരസമ്പദം പ്രവിചരൻ

സായം ഗതോ വാടികാം

ശ്രീദാമ്നാ സഹ രാധികാവിരഹജം

ഖേദം വദൻ പ്രസ്വപൻ

ആനന്ദൻ അവതാരകാര്യഘടനാ

ദ്വാതേശ സംരക്ഷ മാം  10

അങ്ങേ മഹിമയറിഞ്ഞു തോഷിച്ചു സജ്ജനം.

ആ വീര്യമഹിമയറിഞ്ഞു പേടിച്ചൂ ദുർജ്ജനം.

പിന്നെയങ്ങും കൂട്ടരും നടന്നു കണ്ടൂ ഐശ്വര്യ

നഗരക്കാഴ്ചകൾ; സായന്തനത്തിലുദ്യാനത്തിൽ

ശ്രീദാമനുമായ് രാധാവിരഹദുഖം പറഞ്ഞൂ.

രാത്രിയിലവിടെയുറങ്ങവേ അവതാരോദ്ദേശം

നടത്താൻ സമയമാഗതമായതോർത്തു ഗൂഢം

ആനന്ദിച്ച ഗുരുവായൂരപ്പാ!എന്നെ രക്ഷിക്കണേ!

 

   

No comments:

Post a Comment