Sreeman Narayaneeyam - Dasakam 55
ദശകം 055
http://ramayanam.guruvayoor.com/Sree%20Narayaneeyam/055%20Narayaneeyam.mp3
4 m 10 s
Narayaneeyam 55
55.1
अथ वारिणि घोरतरं फणिनं
प्रतिवारयितुं कृतधीर्भगवन् ।
द्रुतमारिथ तीरगनीपतरुं
विषमारुतशोषितपर्णचयम् ॥१॥
atha vāriṇi ghorataraṁ phaṇinaṁ
prativārayituṁ kṛtadhīrbhagavan।
drutamāritha tīraganīpataruṁ
viṣamārutashoṣitapaṛṇacayam॥1॥
അഥ വാരിണി
ഘോരതരം ഫണിനം
പ്രതിവാരയിതും
കൃതധീർഭഗവന്‍ ।
ദ്രുതമാരിഥ
തീരഗനീപതരും
വിഷമാരുതശോഷിതപർണചയം
॥1॥
വിഷമയമാക്കി ജലം
ദുഷിപ്പിച്ചു വിലസുമാ കാളിയനെ
യമുനയിൽ നിന്നും
ഓടിപ്പായിക്കാനുറച്ചു ഭഗവാൻ!
വിഷക്കാറ്റിലിലകളുണങ്ങി
ആറ്റിൻ തീരത്തുനിൽക്കും
ഒരു കദംബമരത്തിൻ
കൊമ്പിലേക്കങ്ങോടിക്കയറി.
55.2
अधिरुह्य पदाम्बुरुहेण च तं
नवपल्लवतुल्यमनोज्ञरुचा ।
ह्रदवारिणि दूरतरं न्यपत:
परिघूर्णितघोरतरङ्ग्गणे ॥२॥
adhiruhya padāmburuheṇa ca taṁ
navapallavatulyamanojñarucā।
hradavāriṇi dūrataraṁ nyapataḥ
parighūrṇitaghorataraṅgaṇe॥2॥
അധിരുഹ്യ പദാംബുരുഹേണ
ച തം
നവപല്ലവതുല്യമനോജ്ഞരുചാ
।
ഹ്രദവാരിണി
ദൂരതരം ന്യപത:
പരിഘൂർണിതഘോരതരങ്ഗഗണേ
॥2॥
ഇളംതളിരിലകൾക്കൊക്കും
മൃദുതാമരക്കാലടിവച്ചു
കദംബമരത്തിൽ കയറി,
തിരമാലകളിളകിമറിയും
യമുനയിലേക്കങ്ങു
കുതിച്ചു ചാടീ കരയിൽനിന്നും
അകലെയൊരു കയത്തിന്നാഴങ്ങളിലേക്ക്
നൂനം.
55.3
भुवनत्रयभारभृतो भवतो
गुरुभारविकम्पिविजृम्भिजला ।
परिमज्जयति स्म धनुश्शतकं
तटिनी झटिति स्फुटघोषवती ॥३॥
bhuvanatrayabhārabhṛto bhavato
gurubhāravikampivijṛmbhijalā।
parimajjayati sma dhanuśśatakam̐
taṭinī jhaṭiti sphuṭaghoṣavatī॥3॥
ഭുവനത്രയഭാരഭൃതോ
ഭവതോ
ഗുരുഭാരവികമ്പിവിജൃംഭിജലാ
।
പരിമജ്ജയതി
സ്മ ധനുശ്ശതകം
തടിനീ ഝടിതി
സ്ഫുടഘോഷവതീ ॥3॥
ഭഗവൻ! മൂന്നുലോകങ്ങളേയും
വഹിക്കുമങ്ങേ
കനത്ത ദേഹഭാരം
യമുനയിലെ ജലമിളക്കി
പൊന്തിച്ചു, ഭീകരനാദം
മുഴക്കി; കരകവിഞ്ഞു
നൂറു വിൽപ്പാട്
ദൂരത്തിൽ വെള്ളം നിറഞ്ഞൂ
55.4
अथ दिक्षु विदिक्षु परिक्षुभित-
भ्रमितोदरवारिनिनादभरै: ।
उदकादुदगादुरगाधिपति-
स्त्वदुपान्तमशान्तरुषाऽन्धमना: ॥४॥
atha dikṣu vidikṣu parikṣubhita-
bhramitodaravārininādabharaiḥ।
udakādudagāduragādhipati-
stvadupāntamaśāntaruṣā'ndhamanāḥ॥4॥
അഥ ദിക്ഷു
വിദിക്ഷു പരിക്ഷുഭിത-
ഭ്രമിതോദരവാരിനിനാദഭരൈ:
।
ഉദകാദുദഗാദുരഗാധിപതി-
സ്ത്വദുപാന്തമശാന്തരുഷാഽന്ധമനാ: ॥4॥
ജലമദ്ധ്യത്തിൽനിന്നും
നാനാദിക്കുകളിൽനിന്നും
ഉയർന്നുവരും ഭീമാരവം
ചുറ്റും മുഴങ്ങിയപ്പോൾ
സർപ്പരാജാവാം കാളിയൻ
കോപാന്ധനായി
പുറത്തുവന്നു ഭവാന്റെ
നേർക്കായ് കുതിച്ചു ചാടി
55.5
फणशृङ्गसहस्रविनिस्सृमर-
ज्वलदग्निकणोग्रविषाम्बुधरम् ।
पुरत: फणिनं समलोकयथा
बहुशृङ्गिणमञ्जनशैलमिव ॥५॥
phaṇaśṛṅgasahasravinissṛmara-
jvaladagnikaṇograviṣāmbudharam।
purataḥ phaṇinaṁ samalokayathā
bahuśṛṅgiṇamañjanashailamiva॥5॥
ഫണശൃങ്ഗസഹസ്രവിനിസ്സൃമര-
ജ്വലദഗ്നികണോഗ്രവിഷാംബുധരം
।
പുരത: ഫണിനം
സമലോകയഥാ
ബഹുശൃങ്ഗിണമഞ്ജനശൈലമിവ
॥5॥
ആയിരക്കണക്കിന്
പത്തികളിൽനിന്നു
തീപ്പൊരിപാറി വിഷം
തുപ്പി കാളിയസർപ്പം
വരും കാഴ്ചയവിടുന്നു
കണ്ടൂ കറുത്തിരുണ്ട
പർവ്വതശിഖരങ്ങൾ
നേരേവരുന്നപോലെ.
55.6
ज्वलदक्षि परिक्षरदुग्रविष-
श्वसनोष्मभर: स महाभुजग: ।
परिदश्य भवन्तमनन्तबलं
समवेष्टयदस्फुटचेष्टमहो ॥६॥
jvaladakṣi parikṣaradugraviṣa-
śvasanoṣmabharaḥ sa mahābhujagaḥ।
paridasya bhavantamanantabalaṁ
samaveṣṭayadasphuṭaceṣṭamaha॥6॥
ജ്വലദക്ഷി
പരിക്ഷരദുഗ്രവിഷ-
ശ്വസനോഷ്മഭര:
സ മഹാഭുജഗ: ।
പരിദശ്യ
ഭവന്തമനന്തബലം
സമവേഷ്ടയദസ്ഫുടചേഷ്ടമഹോ
॥6॥
നാലുദിക്കിലേക്കുമുഗ്രവിഷം
വമിച്ചും ജ്വലിക്കും കൺകളോടെ
അഗ്നിക്കാറ്റ്
നിശ്വസിച്ചും കാളിയൻ, അനന്തബലവാനാം
അങ്ങയെ ദേഹംമുഴുക്കേ
കൊത്തി, ചുറ്റിവരിഞ്ഞൂ കഷ്ടം!
അവിടുത്തെ ചേഷ്ടകളൊന്നും
കാണാനാവാവിധത്തിൽ
55.7
अविलोक्य भवन्तमथाकुलिते
तटगामिनि बालकधेनुगणे ।
व्रजगेहतलेऽप्यनिमित्तशतं
समुदीक्ष्य गता यमुनां पशुपा: ।।७॥
avilokya bhavantamathākulite
taṭagāmini bālakadhenugaṇe।
vrajagehatale'pyanimittaśataṁ
samudīkṣya gatā yamunāṁ paśupāḥ॥7॥
അവിലോക്യ
ഭവന്തമഥാകുലിതേ
തടഗാമിനി
ബാലകധേനുഗണേ ।
വ്രജഗേഹതലേഽപ്യനിമിത്തശതം
സമുദീക്ഷ്യ
ഗതാ യമുനാം പശുപാ: ।।7॥
അങ്ങയെ കാണാതെ
യമുനതീരത്തു മേഞ്ഞ
പശുക്കളും പശുപാലകരും
ആകുലപ്പെട്ടു നിൽക്കേ
ഗോകുലത്തിൽ കണ്ടൂ
അപശകുനങ്ങളെല്ലാടവും
അതുകണ്ടവരെല്ലാം
യമുനയിലേക്കോടിയെത്തീ
55.8
अखिलेषु विभो भवदीय दशा-
मवलोक्य जिहासुषु जीवभरम् ।
फणिबन्धनमाशु विमुच्य जवा-
दुदगम्यत हासजुषा भवता ॥८॥
akhileṣu vibho bhavadīya daśā-
mavalokya jihāsuṣu jīvabharam।
phaṇibandhanamāśu vimucya javā-
udagamat hāsajuṣā bhavatā॥8॥
അഖിലേഷു വിഭോ
ഭവദീയ ദശാം
അവലോക്യ
ജിഹാസുഷു ജീവഭരം ।
ഫണിബന്ധനമാശു
വിമുച്യ ജവാദ്
ഉദഗമ്യത
ഹാസജുഷാ ഭവതാ ॥8॥
ഗോപക്കൂട്ടരങ്ങേ
ദുസ്ഥിതികണ്ടു വിഷമിച്ചു
സ്വജീവൻ ത്യജിക്കാൻ
തയ്യാറായി നിൽക്കേ
പെട്ടെന്നവിടുന്നു
കാളിയന്റെ പിടിവിടുവിച്ചു
പുറത്തുവന്നൂ,
ചിരിതൂകി, ആനന്ദമേകീ
55.9
अधिरुह्य तत: फणिराजफणान्
ननृते भवता मृदुपादरुचा ।
कलशिञ्जितनूपुरमञ्जुमिल-
त्करकङ्कणसङ्कुलसङ्क्वणितम् ॥९॥
adhiruhya tataḥ phaṇirājaphaṇān
nanṛte bhavatā mṛdupādarucā।
kalaśiñjitānūpuramañjumila-
tkarakāṅkaṇasaṅkulasaṅkvaṇitam॥9॥
അധിരുഹ്യ തത:
ഫണിരാജഫണാന്‍
നനൃതേ ഭവതാ
മൃദുപാദരുചാ ।
കലശിഞ്ജിതനൂപുരമഞ്ജുമിലത്
കരകങ്കണസങ്കുലസങ്ക്വണിതം
॥9॥
ഭവാൻ പിന്നെയാ
പാമ്പിൻ പത്തികൾക്കു
മേലേ ചാടിക്കയറി
മനോമോഹനമാം ചടുല-
നൃത്തമാടാൻ തുടങ്ങി;
കാൽമണികൾ ചിലമ്പീ,
കൈവളകൾ താളത്തിൽ
കിലുങ്ങീ, ഫണിമണി
ശോഭയിലങ്ങേ സ്നിഗ്ധ പാദങ്ങൾ തിളങ്ങീ
55.10
जहृषु: पशुपास्तुतुषुर्मुनयो
ववृषु: कुसुमानि सुरेन्द्रगणा: ।
त्वयि नृत्यति मारुतगेहपते
परिपाहि स मां त्वमदान्तगदात् ॥१०॥
jahr̥ṣuḥ paśupāstutuṣurmunayo
vavṛṣuḥ kusumāni surendragaṇāḥ।
tvayi nṛtyati mārutagehapate
paripāhi sa māṁ tvamadāntagadāt॥10॥
ജഹൃഷു:
പശുപാസ്തുതുഷുർമുനയോ
വവൃഷു:
കുസുമാനി സുരേന്ദ്രഗണാ: ।
ത്വയി നൃത്യതി
മാരുതഗേഹപതേ
പരിപാഹി സ മാം
ത്വമദാന്തഗദാത് ॥10॥
ഗുരുവായൂരിൽ വാഴും
ഭഗവൻ! അവിടുത്തെ നൃത്തം
കണ്ടു ഗോപീഗോപന്മാരതി
സന്തുഷ്ടരായീ, മുനിമാർ
സ്തുതിച്ചു കീർത്തിച്ചു;
വിണ്ണവർ പുഷ്പവൃഷ്ടി ചെയ്തൂ!
ഏവം വിളങ്ങുമങ്ങെനിക്കു
രോഗരക്ഷയേകേണമേ!
No comments:
Post a Comment